പോസ്റ്റുകള്‍

ഒരിക്കൽ കൂടി

ഒരിക്കൽ കൂടി നിന്നെ ഞാൻ മുറിവേല്പിക്കട്ടെ.. ഒരിക്കൽ കൂടി മാത്രം! മുറിവുണക്കാനായി ഞാൻ കാത്തുവെച്ചിരിക്കുന്നത് ഊഹിക്കാമോ നിനക്ക്?... അല്ല, കമ്മ്യൂണിസ്റ്റ് പച്ചയുടെ നീരല്ല, പച്ച മഞ്ഞൾ കൂട്ടല്ല, ഇളം മുളകൂമ്പല്ല... നുരഞ്ഞു പതയുന്ന ലഹരിനീരാണ്! മുന്തിയനക്ഷത്രതിളക്കങ്ങൾ കൂട്ടിനുള്ള തണുത്ത മുറിയിടങ്ങളാണ്.. പതുപതുത്ത പട്ടിൻ ചേലകളാണ്... പറയൂ... നിന്നെ ഞാൻ മുറിപ്പെടുത്തട്ടെ.. ചാരനിറചായങ്ങളിൽ ഏതിനോടാണ് നിനക്ക് പ്രിയം? കുത്തിയിറങ്ങുന്ന വാക്കുകളോടോ, നോട്ടത്തിന്റെ കൂച്ചുവിലങ്ങിനോടോ, നിന്റെ കഴുത്തിൽ ആഴ്ന്നിറങ്ങുന്ന എന്റെ സ്വർണപ്പല്ലിനോടോ? നിന്റെ ഹൃദയം എനിക്കിനി വേണ്ട.. നിറയെ പാടുകളാണ്, പുഴുക്കുത്തുവീണ മാങ്ങാപോലെ.. ഇപ്പോൾ എനിക്ക് പ്രിയം ആപ്രിക്കോട്ടു പോലുള്ള നിന്റെ നിന്റെ തലച്ചോറിനോടാണ്.. വെറുതെ കടിച്ചാലൊന്നും പൊട്ടില്ല, ഏറ്റ കടി അല്ലെങ്കിൽ ചുറ്റികക്കൊരു തട്ട്. മെല്ലെ, നോവിക്കാതെ.. പൊട്ടിപൊളിഞ്ഞു ചിതറിയ കഷ്ണങ്ങൾക്ക് രുചിയില്ലല്ലോ.. മെല്ലെ വായിലിട്ട് കടിച്ചു, ചവച്ചരച്ചു എണ്ണ കിനിഞ്ഞു നാവിലെത്തണം.. കൊതി മൂത്തു വരുന്നു.. ഇനിയെങ്കിലും പറയൂ.. നിന്നെ ഞാൻ ഒരിക്കൽ കൂടി മുറിപ്പെടുത്തട്ടെ...

കലഹാനന്തരം

കലഹം കഴിഞ്ഞു ഭർതൃവീട്ടിലേക്ക് മടങ്ങുന്ന പെൺകുട്ടിയെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? "അരുതേ" എന്ന് പറയാതെയവൾ അച്ഛന്റെ കണ്ണുകളിലേക്ക് നോക്കും.. ആ നിശബ്ദ നോട്ടത്തിന് പോലും അവൻ പിഴയിടും എന്നറിയാതെ അല്ല!.. രണ്ടാം കലഹത്തിൽ അവൾക്കറിയാം തിരിഞ്ഞു നടപ്പിന്റെ വേഗം കൂട്ടണമെന്ന്.. എന്നിട്ടും അവന്റെ കണ്ണുനീരിൽ ബുദ്ധികലങ്ങി അവൾ നിലയുറപ്പിച്ചു, അവനരികെ. ഉള്ളിലൊരു ജീവൻ പേറിയപ്പോൾ അവന്റെ ജീവനാണ് താനെന്നവൾ വിശ്വസിച്ചു.  താലി പൊട്ടിച്ചെറിയാൻ തള്ള ആജ്ഞപിച്ചപ്പോൾ പാവക്കൂത്തിലെ നായകനായിരുന്നു അവൻ. വേരറ്റ അവളുടെ പുതുനാമ്പുകൾ നുള്ളി നുള്ളി അവൻ രാക്ഷസനായി; അവന്റെ കണ്ണിലെ ക്രൗര്യം അവളുടെ ഉള്ളിൽ കനലായി .. മൂന്നാം കലഹമൊടുവിൽ, അവൾ വീണ്ടും അനുനയത്തിന് തുനിഞ്ഞത് ക്ലിഷേ ആയ കാരണങ്ങൾ നിരത്തിയായിരുന്നു.. അതിർത്തിരാജ്യത്തെ അംബാസ്സിഡറിനെ പോലെ ജാഗരൂകമായിരുന്നു അവളുടെ മനസ്സും! ചുറ്റുമുള്ള ചിരിക്കു പിന്നിൽ കത്തിമുനയോ ബുള്ളറ്റ് ചീളുകളോ അവളെ കാത്തിരിക്കാം. അപകടം പിണഞ്ഞാൽ നയതന്ത്രം തുണക്കുമെന്നും സ്വരാജ്യം എന്ത് വിലകൊടുത്തും തിരികെ എത്തിക്കുമെന്നും അവൾക്ക് ഉറപ്പുണ്ടായിരുന്നു. എത്ര ഗൂഡത്തിലും ചിരി കൈവെടിയറിയത്തെന്നു അവൾ സ്വ

ആകർഷണനിയമങ്ങൾ

ഒരു വാക്കിന്റെ തൊടലിൽ വിങ്ങിനിന്ന ഹൃദയമാണ് പെയ്തുവീണത്. ഇനിയും പൂക്കാത്ത വസന്തമാണ് മഞ്ഞിനെ ഏറ്റവും ആസ്വദിച്ചതും. വീണുപോയ ചുടുകണ്ണീരിൽ മഞ്ഞു ചോന്നപ്പോൾ വിടർന്നത് പനിനീർ പൂവുകളായിരുന്നു.. കൂർത്തമുള്ളുകൾ ഒടിഞ്ഞുണങ്ങിയിട്ടും സുഗന്ധം ബാക്കിനിന്ന ഇതളുകൾ.. ഓരോന്നായി അടർത്തി ആവിയിൽ സുഗന്ധം നിർത്തി.. നിറമില്ലാതവ നിലം തൊടുമ്പോൾ ഉയിർ മേഘങ്ങളെ തൊട്ടുനിന്നു. കൃത്യമായി അടുത്തകലത്തിൽ പനീർ ചോപ്പ് പിന്നെയും ബാക്കിനിന്നു. വായുവിൽ തങ്ങി നിന്ന ഗന്ധം കുപ്പിക്കുള്ളിൽ മാത്രം നിറയാൻ വിസമ്മതിച്ചു.. മെല്ലെ കാറ്റിൽ ദൂരേക്കുപോയ തന്മാത്രകൾ ഉള്ളിൽ മാത്രം നിറച്ചു പൂമണം.. ആകർഷണത്തിന്റെ നിയമങ്ങൾ വികർഷണത്തിന് വഴിമാറാതെ പിന്നെയും മെല്ലെ ചുറ്റിപ്പിടിച്ചു.. 

വട്ടത്തിന്റെ വിചിത്ര ശാസ്ത്രം

ഇരിക്ക പിണ്ഠതിന്റെ മുകളിൽ അഴിച്ചു വെച്ചത് ദർഭപുല്ലിന്റെ കുരുക്കായിരുന്നില്ല.. മോതിരവിരലിൽ വീണ വളയത്തിലൂടെ ചാടികടക്കുമ്പോഴെല്ലാം  സർക്കസിലെ അഭ്യാസിയുടെ മെയ്‌വഴക്കം ജീവിതം എന്നോട് ചോദിച്ചിരുന്നു.. പൊള്ളിയടർന്ന തൊലിക്കുള്ളിൽ അളിഞ്ഞുപഴുത്ത മാംസം ഇനിയും പഠിക്കാത്ത നീയാണ് തെറ്റുകാരി എന്നോർമിപ്പിച്ചു. പിന്നെയും വാശിയോടെ എണ്ണ വാരിത്തേച്ചു ഭസ്മത്തിൽ ചുവടുറപ്പിച്ചു ഓടിയടുക്കുന്നു വലിപ്പം കൂടിയും കുറഞ്ഞും ജ്വലിച്ചു നിന്ന വട്ടങ്ങളിലേക്ക്... ഇടക്കൊക്കെ മേയാൻ തുറന്നുവിട്ട പശുവിന്റെ കയർവട്ടമായി, ഏതോ ആകർഷണവട്ടത്തിൽ ഉപഗ്രഹമായി, പാത്രത്തിന്റെ പപ്പടത്തിന്റെ ഫാനിന്റെ മിക്സിയുടെ വാഷിംഗ്‌ മെഷീൻറെ നിയന്ത്രണ വട്ടമായി... ഒട്ടിയിരുന്ന കോണ്ടത്തിന്റെ, പൊക്കിൾകൊടിയുടെ, മുലകണ്ണിന്റെ... എത്ര വട്ടത്തിന്റെ വട്ടും പേറിയാണ് വീണ്ടുമീ തീവട്ടത്തിലൂടെ ഇനിയും ചാടേണ്ടത്.. വക്രതക്കുള്ളിലെ ബുദ്ധി  എന്നെ വട്ടിന്റെ വട്ടത്തിലേക്ക് ഒതുക്കാനുള്ള വരകൾ വളച്ചിടുന്ന തിരക്കിലാണ് .... ഒരിക്കൽ കൂടെ നോക്കി, വട്ടമുഖവും വട്ടക്കണ്ണുകളുമുള്ളൊരാൾ, വട്ടം പിടിക്കാൻ കൊതിച്ചു നിൽപ്പുണ്ട്. കാക്കകളെ കൈകൊട്ടി വിളിക്കാതെ, ഒഴുക്ക്‌ വെള്ളത്തിൽ ഈറനുടുക്കാത

സ്നേഹം

 ഇന്നലെ രാത്രിയാണ് അനിയത്തിയെ വിളിച്ചത്; പഴയൊരു ഉടുപ്പുണ്ട്, കളയാൻ മനസ്സ് വരുന്നില്ല. അവളിടുമോ എന്നറിയാനാണ് വിളി. "ചേച്ചി എനിക്കുമുണ്ട് ചില ഉടുപ്പുകൾ. ഇഷ്ടം കാരണം കളയാൻ തോന്നാതെ മോഡിഫിക്കേഷനുകൾ വരുത്തി കൂടെ കൊണ്ട് നടക്കുന്ന ചിലത്. " അവൾ പറഞ്ഞ് തീർന്നതും എനിക്കോർമ്മ വന്നത് ചില മനുഷ്യരെയാണ്. അത്രമേൽ സ്നേഹിച്ച മനുഷ്യരെ. പഴയ കുപ്പായങ്ങളെ പോലെ. കുത്തിനിറച്ചിടുന്ന ചിലർ, മേല്കുപ്പയത്തിൽ നിന്നും കൈലിസിലേക്ക് വഴി മാറിയ ചിലർ,ദുപ്പട്ടകളായി ഓർമകളിലൂടെ വീണ്ടും കൂടെ കൂടുന്ന ചിലർ...2021 അവർക്ക് വേണ്ടി ആയിരുന്നു. നൊന്തിട്ടും നോവിപ്പിച്ചിട്ടും സ്നേഹം ബാക്കിയായ മനുഷ്യർ.. അവിടെ ഞാനില്ല, നീയില്ല, എന്നോ എവിടെയോ ബാക്കി വെച്ച സ്നേഹം മാത്രമേ ഒള്ളൂ.. ആ സ്നേഹത്തെ പ്രതി തന്നെയാവാം പിന്നെയും പുറകിലേക്ക്ന ടന്നു ചോദിക്കുന്നത് "തിരികെ വന്നൂടെ "... മാനഭിമാനങ്ങളുടെ കെട്ടുപാടുകൾ അവിടെ ഇല്ല, കാരണം അനുഭവിച്ചതിൽ വെച്ചേറ്റവും നിർമലമായവ എങ്ങനെ അശുദ്ധമാവാനാണ്! തിരികെ കിട്ടാത്ത സ്നേഹം ശുദ്ധ അസംബന്ധമാണ്. സ്നേഹം ഉണ്ടായിരുന്നെങ്കിൽ അത് നിലക്കുകയെ ഇല്ല, ഒഴുകി കൊണ്ടേയിരിക്കും.. വാക്കുകൾ നിലച്ചു പോയേക്കാം, ഓർമകള

വാക്കില്ലാത്തവരുടെ നാട്ടിലേക്ക്

 :വാക്കെന്തിനു,നിന്റെ കണ്ണുകൾ  എന്നോടെല്ലാം വിളിച്ചോതുന്നുണ്ടല്ലോ! - വേണം, കബളിപ്പിച്ചു കടന്നുകളഞ്ഞവൻ പറഞ്ഞതെന്റെ തോന്നലായിരുന്നു അവന്റെ പ്രണയമെന്നാണ്... :കള്ളം ; മറ്റാർക്കും  ബോധ്യപ്പെടുത്താനാവാത്ത കള്ളം! എങ്കിലും നമുക്കിടയിൽ വാക്ക് വേണ്ട ; ആ നോക്കിൽ നിനക്കെന്റെ ഹൃദയം  വരെ എത്തി നോക്കാം -ഫോണിന്റെയും മുഖപുസ്തകത്തിന്റെയും താക്കോൽ ഏല്പിച്ചവൻ പൂട്ടികളഞ്ഞത് ഹൃദയമാണ്; ഉറപ്പുകൾ പാലിക്കപ്പെടില്ല. :ഇറങ്ങിപോകുവാൻ അനുവാദം വാങ്ങിക്കേണ്ടതുണ്ടോ? -കേറിവരാൻ ഭയമാണെങ്കിലോ? :ആണ് പെൺ അതിരുകളെ മായ്ച്ചു കളയാം നമുക്ക്?? -അസാധ്യം! :ഓർക്കാതിരിക്കാം? ലിംഗം ബുദ്ധിയിൽ പ്രവേശിക്കാത്ത അംഗണവാടി പിള്ളേരെ... -വേണ്ട ; എൽ കെ ജി ക്ലാസ്സിൽ  കൂടെ ഇരുന്നവനാണ് ജീവിതത്തിൽ കൂടെ നിക്കാതെ  തനിച്ചാക്കിയത്! :ഒരുപാട് ചിന്തിക്കാതെ... വെറുതെ നടക്കാം... ഇടക്ക് മിണ്ടാതെ, ഇടക്ക് മിണ്ടി... -സമ്മതം ; സൗഹൃദം? :നാം ആയിരുന്നില്ലേ? -ആയിരുന്നോ? ആവണമെങ്കിൽ...? :ഞാൻ പോകുന്നു; വാ തുറക്കാത്ത  നാട്ടിലേക്ക്! നാക്കില്ലാത്തവർ നുണ പറയില്ലല്ലോ!! അവനും നടന്നു നീങ്ങി.....

മുപ്പത്തിഒന്നാം വയതനിലെ

  കഴിഞ്ഞുപോയ മുപ്പത് വർഷം കിടുവാരുന്നു.. എന്നേക്കാൾ കിടുവായി ജീവിച്ച ആളോള് കാണും, പക്ഷെ എന്റെ കഥയിലെ ഹീറോയിൻ ഞാൻ ആണല്ലോ! ഹീറോയിനിസം ചോദ്യം ചെയ്യപ്പെട്ടാൽ സെക്കന്റ്‌ പാർട്ട്‌ ഉറപ്പാണല്ലോ.. മുപ്പത്തിലെ ടർണിങ് പോയിന്റ് ൽ പാർട്ട്‌ 2 തുടങ്ങുവായ്  പണ്ടൊക്കെ പത്താം ക്ലാസ് ആയിരുന്നു  ടർണിങ് പോയിന്റ്. അന്ന് അച്ഛൻ തന്ന ഡയറിയുടെ പുറകിൽ അംബിഷൻ എഴുതിയിട്ടത് ഒരു ലിസ്റ്റ് ആയിട്ടാണ് 1. എഴുത്തുകാരി 2. ജേർണലിസ്റ്റ് 3. ലെക്ചറർ 4. സയന്റിസ്റ്റ് 5. ഐ എ എസ് 6. ഫാഷൻ ഡിസൈനർ 7. സോഷ്യൽ വർക്കർ 8. ആർട്ടിസ്റ് ശോ! അമിറ്റി യൂണിവേഴ്സിറ്റി യുടെ കരിയർ അപ്റിട്യൂട് സൈറ്റ് ൽ ഫ്രീ ടെസ്റ്റുകൾ ക്ലിക്കി മരിച്ചു. പിന്നെ അറിഞ്ഞോ അറിയാതെയോ ഓരോന്നും രുചിച്ചു മുന്നോട്ട് പോയി, പോയിന്റ് 5 ൽ തൊടാതെ. ജോലി ചെയ്തു കിട്ടിയ ആദ്യ സാമ്പാദ്യം Gem സർ തന്ന 500 രൂപയാണ്, ശാസ്ത്ര ലേഖനത്തിന്റെ മലയാളം തർജമ. പിന്നെ പത്തിലെ പിള്ളേരെ ട്യൂഷൻ പഠിപ്പിക്കാൻ. പിന്നെ അൽഫോൻസാ കോളേജ് ൽ പി ജി സെൽഫ് ഫിനാൻസ് പിള്ളേര് . അവിടെ നിന്ന് വനിത. അതിനിടയിൽ നാലു വർഷം മംഗോ ട്രീ എന്നാ സൗഹൃദകൂട്ടായ്മയിലൂടെ ആവശ്യമുള്ളവർക്ക് ധനസഹായം, പിന്നെ റിസർച്. ചക്കിയേ ഗർഭിണി ആയി TRA യിൽ നി